പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാവശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും DCC ജനറൽ സെക്രട്ടറിയുമായ ആണ്ടിയപ്പു നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കാവശ്ശേരി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് V അയ്യപ്പൻ ‘പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ആണ്ടിയപ്പുവിൻ്റെ വോട്ട് അസാധുവായതിന് പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും V അയ്യപ്പൻ ‘ ആണ്ടിയപ്പുവിനെ പ്രസിഡണ്ടാക്കാൻ തീരുമാനിച്ചത് DCC നേതൃത്വമാണ് ‘ കാവശ്ശേരി പഞ്ചായത്തിലെ 8 കോൺഗ്രസ്സ് അംഗങ്ങളിൽ 4 പേർ ആണ്ടിയപ്പുവിനെയും 4 പേർ കേശവദാസിനെയും പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട സമവായ ചർച്ചയിലായിരുന്നു DCC യുടെ തീരുമാനം ‘ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡ് സ്ഥാന മത്സരത്തിൽ നിന്നും ആണ്ടിയപ്പു തന്നെയാണ് പിന്മാറിയത്. സീനിയർ കോൺഗ്രസ്സുകാരനായ ആണ്ടിയപ്പുവിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് കേശവദാസിനെ ഒഴിവാക്കി ആനന്ദകുമാറിനെ തീരുമാനിച്ചത് ‘ DCC രണ്ടാമത്തെ വിപ്പ് കൂടി നൽകാൻ നിർബന്ധിതമായത് ഇക്കാരണത്താലാണ് ‘ ആണ്ടിയപ്പു DCC യുടെ ആദ്യാത്ത വിപ്പ് തിരിച്ചു നൽകാതെയിരുന്നതിലും വോട്ട് അസാധുവായതിന് പിന്നിലും വൻ ഗൂഡാലോചന നടന്നിട്ടുണ്ട്. കോൺഗ്രസ്സിന് ലഭിക്കേണ്ട പ്രസിഡണ്ട് സ്ഥാനം ആണ്ടിയപ്പുനഷ്ടപ്പെടുത്തി എങ്കിലും ആണ്ടിയപ്പവിന് നേരെ ഊരുവിലക്കൊ ഭീഷണിയൊ ഉണ്ടായിട്ടില്ല’ ജാതിയപരമായും ആണ്ടിയപ്പുവിനെ അധിക്ഷേപിച്ചിട്ടില്ല’ ഇതു സബ ന്ധിച്ച് KPCC ക്ക് പരാതി നൽകുമെന്നും അയ്യപ്പൻ പറഞ്ഞു ‘വാർഡ് മെമ്പർ മണി വിവുള്ളിപതി, മണ്ഡലം പ്രസിഡണ്ട് രവി, KB ശ്രീ പ്രസാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു ‘