ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി–-മംഗളുരു പ്രകൃതി വാതക പൈപ്പ്‌ലൈൻ പ്രധാനമന്ത്രി ചൊവ്വാഴ്‌ച രാഷ്ട്രത്തിനു സമർപ്പിക്കും. പ’കൽ 11ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്‌ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കുമെന്ന് ഗെയിൽ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതുവൈപ്പിലെ ടെർമിനലിൽനിന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾവഴിയാണ് പൈപ്പ്‌ലൈൻ കർണാടകത്തിലെ മംഗളുരുവിലെത്തിയത്. ബംഗളൂരുവിലേക്ക് പൈപ്പ്‌ലൈൻ ഉൾപ്പെടെ 510 കിലോമീറ്ററാണ് കേരളത്തിലൂടെ പോകുന്നത്.
എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു. തുടർന്ന് കൊച്ചി–-മംഗളുരുവരെയുള്ള ഏഴ് സെക്ഷനിൽ ഗെയിൽ പുതിയ കരാർ കൊടുത്ത് നിർമാണം പുനരാരംഭിക്കുകയായിരുന്നു.