ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടു പത്തുകൾ പിന്നിട്ടിട്ടും കേരളീയ സമൂഹത്തിൻറെ മനസ്സ് ഇപ്പോഴും ജാതിയ ഉപജാതി വർഗീയ വിചാരവികാരങ്ങൾ കൊണ്ട് ശക്തമായ കാണാചങ്ങലകളാൽ ബന്ധിതമാണ് . ജാതി ഉപജാതി മതിൽ കെട്ടുകൾക്കകത്ത് പ്രണയിക്കാനും വിവാഹിതരാകാൻ അനുവദിക്കാത്ത പൊതു സമൂഹത്തിൻറെ മനസ്സ് മാറേണ്ടിയിരിക്കുന്നു മഹത്തായ നവോത്ഥാന പൈതൃകം അവകാശപ്പെടുന്ന മലയാളി മനസ്സിന് ഇതെന്തുപറ്റി ,
സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഭട്ടതിരിപ്പാട് വക്കം മൗലവിയും സ്വതന്ത്ര ചിന്തകളും , സന്ദേശവും കൈരളിയുടെ മനസ്സുകളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് എന്നിട്ടും സദാചാര ദുരഭിമാനക്കൊലകൾ ഒന്നിനു മുകളിൽ മറ്റൊന്നായി ആവർത്തിക്കുന്നു
പാലക്കാട് ജില്ലയിലെ തേൻകുറിശ്ശി അനീഷ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത് ജാതീയമാ യിരുന്നു ഇനിയും ഇത്തരം ദുരഭിമാനക്കൊല കൾ ആവർത്തിക്കപ്പെട്ടത് ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാം