മണ്ണാർക്കാട് നഗരസഭാ ചെയർമാനായി ഫായിദ ബഷീർ സ്ഥാനമേറ്റു. വോട്ടെടുപ്പിൽ ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗവും വിട്ടുനിന്നു.
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭാ ചെയർമാനായി 17-ാം വാർഡ് മുണ്ടേക്കരാട് നിന്നും മത്സരിച്ച് വിജയിച്ച ഫായിദാ ബഷീർ ചുമതലയേറ്റു. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 3 വോട്ടിന് ടിആർ സെബാസ്റ്റ്യനെ തോൽപിച്ചാണ് ഫായിദ ബഷീർ ചെയർമാനായത്.
ആദ്യ വോട്ടെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും സ്ഥാനാർത്ഥികളുണ്ടായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ഫായിദ ബഷീറിന് 14 ഉം എൽ ഡി എഫ് സ്ഥാനാർത്ഥി ടി ആർ സെബാസ്റ്റ്യന് 11 ഉം ബി ജെ പി സ്ഥാനാർത്ഥി അമുദക്ക് മൂന്ന് വോട്ടും ലഭിച്ചു.
രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപിയെ ഒഴിവാക്കി യുഡിഎഫും എൽ ഡി എഫും തമ്മിൽ മത്സരിച്ചു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫായിദാ ബഷീറിന് 14 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി ടി ആർ സെബാസ്റ്റ്യന് 11 വോട്ടും ലഭിച്ചു. ബിജെപിയും ഒരു സ്വതന്ത്ര അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.ഇതോടെ 3 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഫായിദാ ബഷീറിനെ ചെയർമാനായി റിട്ടേണിംഗ് ഓഫീസർ അരവിന്ദാക്ഷൻ പ്രഖ്യാപിച്ചു.