തെങ്ങുകൾ പിഴുതെറിഞ്ഞു
എലവഞ്ചേരി: പ്രദേശവാസികളുടെ ഉറക്കം കെടുത്തി കൊളുമ്പിലെത്തിയ ആറംഗ കാട്ടാനക്കൂട്ടം തോട്ടങ്ങളിൽ കയറി തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞു. തോട്ടത്തിലെ അഞ്ച് തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകളും വീഴ്ത്തി. തോട്ടത്തിലെ ഏഴ് കവുങ്ങുകൾ പിഴുതിട്ടു. ജനവാസകേന്ദ്രത്തിന് സമീപം ആനയെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ആറ് മാസം മുമ്പ് ഒറ്റയാനിറങ്ങി ഈ പ്രദേശങ്ങളിലെ തെങ്ങുകളും മരങ്ങളും നശിപ്പിച്ചിരുന്നു. ഇളംപിലാവിന് മുകളിലുള്ള കാട്ടിൽ തമ്പടിച്ച രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള ആനക്കൂട്ടം കാട്ടിലേക്ക് പോയിട്ടില്ല. ആനകളെ കാട്ടിലേക്ക് ഓടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ട്.സൗരോർജവേലിയുടെ അഭാവമാണ് ആനകൾ ഇറങ്ങാനിടയാക്കിയത്. ഇളംപിലാവ് മുതൽ എലന്തക്കൊളുമ്പ് വരെയുള്ള അഞ്ച് കിലോമീറ്റർ സൗരോർജവേലി സ്ഥാപിച്ചില്ല. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വേലിയുടെ നിർമ്മാണം ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.