മന്തക്കാട് റോഡിലെ അപകടകരമായ ചാൽ ഉടൻ ശരിയാക്കണം.: .
മലമ്പുഴ: മന്തക്കാട് സെൻ്ററിലെ റോഡിൽ പൈപ്പിടാനായി കുഴിച്ച ചാലിൽ വാഹനങ്ങൾ കുടുങ്ങി’ അപകടങ്ങൾ പതിവാകുന്നുവെന്ന പരാതി ശക്തമായിരിക്കയാണ്. ഇരുചക്രവാഹനക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നതെന്ന് പരിസരത്തെ കച്ചവടക്കാരും സാമൂഹു പ്രവർത്തകനായ രാധാകൃഷ്ണനും പറയുന്നു.പല തവണ അധികൃതരെ അറിയിച്ചെങ്കിലും അവർ യാതൊരു നടപടിയും എടുക്കൂ ന്നില്ലെന്നും അവർ പറഞ്ഞു.തൊട്ടടുത്ത സ്വകാര്യ കമ്പനിക്കു മുമ്പിൽ പൈപ്പുപൊട്ടി റോഡിലൂടെ കുടിവെള്ളം ഒഴുകാൻ തുടങ്ങീട്ട് ഏറെ നാളായി ‘റോഡിൽ പൂപ്പൽ പിടിച്ചതിനാൽ കാൽനടക്കാരും ഇരുചക്രവാഹനക്കാരും തെന്നി വീഴുന്നത് സ്ഥിരം കഴ്ച്ചയാണെന്ന് കമ്പനിക്കു മുമ്പിലെ കടക്കാർ പറഞ്ഞു ‘മഴവെള്ളം ഒഴുകാൻ റോഡരുകിലുള്ള ചാൽ ,സ്വകാര്യ കമ്പനിക്കൂ മുമ്പിൽ അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളവും ഒഴുകുന്നത് റോഡിലേക്കാണത്രെ.കമ്പനിയിലേക്ക് വാഹനങ്ങൾ പോകത്തക്കവിധംചാൽ നികത്തിയിരിക്കയാണെന്നും പരക്കെ ആക്ഷേപമുണ്ട്. കമ്പനി അധികൃതർ ഇടപെട്ട് മഴവെള്ളച്ചാലിൻ്റെ തടസ്സം മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞൂ.