അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
തിരൂർ:തിരക്കുപിടിച്ചമൊബൈൽ കാലത്തെ സ്നേഹരാഹിത്യവുംമൂല്യ ശോഷണവും പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം ‘അടുക്കള’ യുട്യൂബില്‍ ശ്രദ്ധേയമാകുന്നു. ഇന്ന്,ഇന്നലെ,നാളെഎന്ന പേരിൽഭാസ്ക്കരൻ കരിങ്കപ്പാറ എഴുതിയപുസ്തകത്തിലെ ‘അടുക്കള’ എന്ന കഥയാണ് ചിത്രരശ്മി പ്രൊഡക്ഷൻസ്ചെറു സിനിമയായി ആവിഷ്കരിച്ചിട്ടുള്ളത്.പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകനും നാടക കലാകാരനുമായ ഭാസ്ക്കരൻ കരിങ്കപ്പാറയുടെഈ ആദ്യതിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത്സാംസ്ക്കാരിക പ്രവർത്തകനും പുസ്തക പ്രസാധകനുമായമിഥുൻ മനോഹർ ആണ്.ചടങ്ങിൽഭാസ്കരന്റെരണ്ടു പുസ്തകങ്ങളും പ്രകാശിതമായി.മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: അനിൽ വള്ളത്തോൾ പ്രകാശന കർമം നിർവഹിച്ചു. മൺവീടുകളിലായാലും മണിമാളികയിലായാലും അമ്മയിൽ നിന്നുംഅടുക്കളയിൽ നിന്നുംപ്രചോദനം ഉൾകൊണ്ടാണ്ഏതൊരു വ്യക്തിയിലും ആർദ്രതയും കരുണയും ജനിക്കുന്നതെന്ന് ഇതിൽ നിരീക്ഷിക്കപ്പെടുന്നു.വിശപ്പ് എന്ന അനിഷേധ്യ സത്യത്തെചുറ്റുവട്ടത്തിന്റെനിറകാഴ്ചയോടെതാരതമ്യം ചെയ്യുകയുംഅസാധാരണമായി അടയാളപ്പെടുത്തുകയുമാണ് ഈ ചിത്രം.കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് ഗസൽ അസീസ് എന്ന ബാലനാണ്.ക്യാമറ:രമേഷ് പരപ്പനങ്ങാടി.ഉണ്ണി ഉഗ്രപുരം, സുവിത് എസ്. നായര്‍ എന്നിവരാണ് കുട്ടികൾക്കുംമുതിര്‍ന്നവർക്കും സാമൂഹ്യ സന്ദേശം പകരുന്ന ഈ ചിത്രത്തിന്റെഅണിയറ ശിൽപികൾ. ആർ.കെ താനൂർ,സജി സോമനാഥ്,സിനി വട്ടപ്പറമ്പിൽ,രാജേഷ്.ജി,വി.വി.സത്യനാഥ്, മധു ആദൃശ്ശേരി, ഷെഫീക്ക് ക്ലാരി തുടങ്ങിയവർപ്രകാശന ചടങ്ങിൽ സംസാരിച്ചു.ചിത്രരശ്മി പ്രൊഡക്ഷൻസിന്റെസന്ദേശ ഹ്രസ്വ ചിത്രംഅടുക്കളയുടെ പ്രകാശനംമലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: അനിൽ വള്ളത്തോൾ
നിർവഹിക്കുന്നു