മണ്ണാർക്കാട് : ആനമൂളി ആദിവാസി കോളനിക്ക് സമീപം 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വനംവകുപ്പ് പിടികൂടി
മണ്ണാർക്കാട് : ആനമൂളി ആദിവാസി കോളനിക്ക് സമീപം 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വനംവകുപ്പ് പിടികൂടി. കണ്ടെത്തിയ വാഷും വാറ്റുപകരണങ്ങളും വനംവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആനമൂളി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളും മണ്ണാർക്കാട് എക് സൈസ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.
തെങ്കര പഞ്ചായത്തിലെ ആനമൂളി, മെഴുകുംപാറ മേഖലയിൽ വാറ്റ് വ്യാപകമാണെന്ന് വനപാലകർ പറഞ്ഞു.
കുടിൽവ്യവസായം പോലെ ഇവിടെ വാറ്റ് നടക്കുന്നുണ്ട്. 200 മില്ലി ലിറ്റർ ചാരയം പായ്ക്കറ്റിലാക്കിയാണ് വിൽപന. 250 രൂപ വരെയാണ് പായ്ക്കറ്റിന് ഈടാക്കുന്നത്.
ഇവിടെ വാറ്റിയെടുക്കുന്ന ചാരായം പായ്ക്കറ്റിലാക്കി മണ്ണാർക്കാട് നഗരത്തിലാണ് വിൽപനയെന്ന് വിവരമുണ്ടെന്നും വനപാലകർ പറയുന്നു.
ഇത്തരം വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയല്ലാതെ വാറ്റുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിൽ നിയമ തടസങ്ങളുണ്ട്.










