ട്രാക്ക് കുറുകെക്കടക്കുന്ന ആനകളും ട്രാക്കിനു സമീപത്തുകൂടി സഞ്ചരിക്കുന്ന ആനകളുമാണു സ്ഥിരമായി അപകടത്തിൽപ്പെടാറ്. ട്രെയിൻ വരുന്നതു കണ്ടു മാറാനാവാതെ ആനകൾ അപകടത്തിൽപ്പെടുന്നതാണു പതിവ്. ഇതിനു പരിഹാരമായാണ് ട്രാക്കിന്റെ അരികിൽ സഞ്ചാരപാത ഒരുക്കുന്നത്. കഞ്ചിക്കോട് 6 ഇടങ്ങളിൽ ഇത്തരം പാതകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.
കാട്ടാനകൾ ട്രെയിനിടിച്ച് അപകടത്തിൽപ്പെടുന്നതു തടയാൻ ട്രാക്കിന്റെ അരികിൽ റെയിൽവേ സഞ്ചാരപാത ഒരുക്കുന്നു. ട്രാക്കിനു സമാന്തരമായി മണ്ണിട്ടു നികത്തിയാണു പാതകൾ നിർമിച്ചിട്ടുള്ളത്. അപകടം കൂടുതൽ നടന്ന കഞ്ചിക്കോട്, പന്നിമട, ചുള്ളിമട, വേനോലി, വട്ടപ്പാറ, വാളയാർ, നവകര മേഖലയിലാണ് ആദ്യ ഘട്ടത്തിൽ ആനകൾക്കു സഞ്ചാരപാത ഒരുക്കുന്നത്. വർഷങ്ങൾക്കു മുൻപു റെയിൽവേ ഇത്തരം സഞ്ചാര പാതകൾ ഒരുക്കിയിരുന്നെങ്കിലും കാലവർഷക്കെടുതിയിൽ ഇവ നശിച്ചു.
ട്രാക്ക് കുറുകെക്കടക്കുന്ന ആനകളും ട്രാക്കിനു സമീപത്തുകൂടി സഞ്ചരിക്കുന്ന ആനകളുമാണു സ്ഥിരമായി അപകടത്തിൽപ്പെടാറ്. ട്രെയിൻ വരുന്നതു കണ്ടു മാറാനാവാതെ ആനകൾ അപകടത്തിൽപ്പെടുന്നതാണു പതിവ്. ഇതിനു പരിഹാരമായാണ് ട്രാക്കിന്റെ അരികിൽ സഞ്ചാരപാത ഒരുക്കുന്നത്. കഞ്ചിക്കോട് 6 ഇടങ്ങളിൽ ഇത്തരം പാതകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.