മലമ്പുഴ നിയോജക മണ്ഡലത്തിൽ അമ്മമാരുടെ നീതിസമര ജാഥ
ജനു 5 മുതൽ 10 വരെ
സോജനെന്ന പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ മലമ്പുഴ മണ്ഡലത്തിൽ ജനു. അഞ്ചു മുതൽ സമര യാത്ര നടത്തുന്നതാണെന്ന് പാലക്കാട് നടന്ന സത്യാഗ്രഹ സമ്മേളനം പ്രഖ്യാപിച്ചു. വാളയാർ കുട്ടികളുടെ മാതാവാണ് പ്രഖ്യാപനം നടത്തിയത്. സത്യഗ്രഹത്തിൽ കുന്നംകുളത്ത് സോജൻ മർദ്ദിച്ചു കൊന്ന നാരായണൻ നായരുടെ ഭാര്യ വത്സല, വാളയാർ കേസിൽ സോജന്റെ പീഡനം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ റാണി മരിയ എന്നിവർക്കൊപ്പം വാളയാർ പെൺകുട്ടികളുടെ മാതാവും സത്യഗ്രഹത്തിന് നേതൃത്വം നൽകി. അമ്മമാർ
നീതി കിട്ടുന്നതുവരെ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. അതിന്റെ ഒന്നാം ഘട്ടമായിട്ടാണ് മലമ്പുഴ മണ്ഡലത്തിൽ ജാഥ നടത്തുന്നത്.
വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട 2017 ൽ മലമ്പുഴ എംഎൽഎ വിഎസ് അച്ചുതാനന്ദൻ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുമെന്നും കേസ് അട്ടിമറിച്ച സോജനടക്കമുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും ഉറപ്പ് നൽകിയിരുന്നതാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് അനാരോഗ്യം മൂലം തുടർ നടപടികൾക്ക് കഴിഞ്ഞില്ല.
അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നെങ്കിൽ സോജൻ സർവീസിൽ ഉണ്ടാകുമായിരുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
മുഖ്യമന്ത്രി, എസ് സി എസ് ടി മന്ത്രി, ഗവർണർ തുടങ്ങി നിരവധി പേരെ നേരിൽ കണ്ട് പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നതിനാൽ ഇതിലെ വസ്തുതകൾ വി എസിനെ വിജയിപ്പിച്ച എന്റെ കൂടി മണ്ഡലമായ മലമ്പുഴയിലെ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താനാണ് താൻ പ്രചരണ ജാഥ നടത്തുന്നത് എന്ന് വാളയാർ പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
സമ്മേളനത്തിൽ
വി എം മാർസൻ സ്വാഗതം പറഞ്ഞു.
സമരസമതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി. സുമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് നാരായണൻ നായരുടെ സഹോദരൻ കൃഷ്ണൻ കുട്ടി , പി എച്ച് കബീർ (ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ ), മാരിയപ്പൻ നീലിപാറ, ഫാദർ അഗസ്റ്റിൻ വട്ടോളി, അനിത ഷിനു , വാളയാർ കുട്ടികളുടെ പിതാവ് , കെ.മായാണ്ടി, .എം എം കബീർ (നാഷണൽ ജനതാ ദൾ) യൂസഫ് അലനല്ലൂർ (സമാജ് വാദി പാർട്ടി), രാജേഷ് (ഹ്യൂമൺ റൈറ്റ് പാലക്കാട് ) . രാജേന്ദ്രൻ നായർ ഫോർവേർഡ് ബ്ലോക്ക് , ഗോപാലകൃഷ്ണൻ അട്ടപ്പള്ളം (ധർമ്മ രക്ഷാ വേദി, അമ്പലക്കാട് വിജയൻ (എസ് സി /എസ് ടി മുന്നണി ), രാധാകൃഷ്ണൻ (ഐഎൽപി ), റെയ്മണ്ട് ആന്റണി തുടങ്ങിയവർ സംസാരിച്ചു.