കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വ്യൂപോയിന്റുകളിലെത്തുന്ന വിനോദസഞ്ചാരികൾക്കു കർശ്ശന നിർദ്ദേശങ്ങൾ
നെല്ലിയാന്പതി സീതാർകുണ്ടിൽ നെല്ലിമരത്തിനുതാഴെയായി സഞ്ചാരികൾ പ്രവേശിക്കാതിരിക്കാൻ സുരക്ഷാവേലി കെട്ടുന്നതിൽ പ്രദേശവാസികൾക്കിടയിൽ ആക്ഷേപം.
വിനോദസഞ്ചാരികൾക്ക് സുരക്ഷാ സൗകര്യങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഒരുക്കുന്നതിന് പകരം സർക്കാർ വകുപ്പുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വ്യാപക പരാതി. വിനോദസഞ്ചാരികൾക്ക് കുടുംബസമേതം പെട്ടെന്ന് എത്തിച്ചേർന്ന് കാഴ്ചകൾ കണ്ട് മടങ്ങാൻ പറ്റിയ കേന്ദ്രമായ സീതാർകുണ്ട് നിയന്ത്രണം വിലക്കായി മാറുമെന്ന് വിനോദസഞ്ചാരികൾ ആശങ്കപ്പെടുന്നു. ഉദാഹരണമായി നേരത്തെ
സഞ്ചാരികൾക്ക് യാത്രാനുമതി ഉണ്ടായിരുന്ന മാൻപാറയിലേക്ക് ഇപ്പോൾ സുരക്ഷയുടെയും സാങ്കേതികത്വത്തിന്റയും പേരിൽ വിനോദസഞ്ചാരികളെ കയറ്റി വിടാത്തത് പോലെ ഇനി സീതാർ കുണ്ടും സഞ്ചാരികൾക്ക് അന്യമാവുമെന്ന് ആശങ്കപ്പെടുന്നു.