സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ
പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിലെ ബസ് ടെർമിനലിന്റെ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിൽ. സുൽത്താൻപേട്ട ഭാഗത്തുനിന്നുള്ള ബസ്സുകൾ കയറുന്ന ഭാഗത്തെ ഓട്ടോസ്റ്റാൻഡിന് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ നിർമിക്കുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.18 കോടി രൂപ അടങ്കലിലാണ് ടെർമിനൽ നിർമാണം. ടെർമിനൽ പണിതാൽ ബസ് കാത്തുനിൽക്കാനും മറ്റുമുള്ള സൗകര്യമൊരുക്കാനാണ് അധികൃതർ പ്രാധാന്യം നൽകുന്നത്. നിലവിൽ ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി.അഞ്ചേക്കർ സ്ഥലത്തുള്ള സ്റ്റേഡിയം ബസ് സ്റ്റാൻഡിൽനിന്ന് ദിവസം 270 ബസ്സുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ, യാത്രക്കാർക്കുള്ള സൗകര്യം കുറവാണ്. മഴ തുടങ്ങിയാൽ ചോർച്ചയടക്കമുള്ള പ്രശ്നങ്ങളുമുണ്ട്. ബസ് ടെർമിനൽ പ്രവൃത്തികൾ പൂർത്തിയായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.ഒരേസമയം 32 ബസ്സുകൾ
മാർച്ചിനുള്ളിൽ പണി പൂർത്തിയാക്കും. പണി പൂർത്തിയായാൽ ഒരേസമയം 32 ബസ്സുകൾക്ക് സ്റ്റാൻഡിൽ നിർത്തിയിടാനാകും.