പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 2 പട്ടാമ്പി സ്വദേശികളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പട്ടാമ്പി ഉമിക്കുന്ന് സ്വദേശി അലി, മരുതൂർ കരിമ്പുള്ളി സ്വദേശി അഷ്റഫ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരം പട്ടാമ്പിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിക്ക് തെളിവെടുപ്പ് നടത്തി. കരിമ്പുള്ളയിലുള്ള അഷ്റഫിന്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും കാറും കസ്റ്റഡിയിലെടുത്തു. കൃത്യത്തിന് ആയുധങ്ങൾ കൊണ്ടുപോയ കാറിന്റെ ഉടമയായ നാസറിന്റെ കല്പകയിലുള്ള സോഫ നിർമ്മാണ സ്ഥാപനത്തിലും തെളിവെടുപ്പ് നടന്നു. അലി, അഷ്റഫ്, നാസർ എന്നിവരുമായാണ് ഇവിടെ തെളിവെടുത്തത്. തുടർന്ന് ഓങ്ങല്ലൂരിലുള്ള മെഡിസിന ക്ലിനിക്കിലും അന്വേഷണം നടത്തി