സആറുവർഷമായുള്ള പ്രണയം; ഒഴിവാക്കുകയാണെന്ന സംശയത്തിൽ അരുംകൊല; വീട്ടുകാർ അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ പട്ടാപ്പകൽ നാടിനെ നടുക്കിയ അരുംകൊല നടന്നത് വീട്ടിൽ ആരുമില്ലാത്ത സമയത്ത്.
സൂര്യപ്രിയയുടെ വീട്ടിൽ മറ്റുള്ളവർ
പുറത്തുപോയ സമയത്ത് സുജീഷ് എത്തുകയായിരുന്നുവെന്നാണ് പൊലീസ്
പറയുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ
സൂര്യപ്രിയയുടെ കഴുത്തുഞെരിക്കുകയായിരുന്നെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു.
രാവിലെ സൂര്യപ്രിയയുടെ അമ്മ ഗീത തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. മുത്തശ്ശൻ ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയത്.
മരണം ഉറപ്പിച്ച ശേഷം സുജീഷ് ആലത്തൂർ
പൊലീസ് സ്റ്റേഷനിൽ എത്തി
കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിൽ ആറ് വർഷമായി
പ്രണയത്തിലായിരുന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി സൂര്യപ്രിയ തന്നെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന് സുജീഷിന് തോന്നിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ വീട്ടിൽ മറ്റാരും
ഇല്ലാത്ത സമയത്ത് സുജീഷ് എത്തിയത്.