ബീവറേജസ് കോർപ്പറേഷൻ്റെ ഷോപ്പുകളിലുള്ള ഞായറാഴ്ച ഒഴിവ് തുടരണമെണ് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ എന്ന സമയ ക്രമവും ഞായറാഴ്ചകളിലെ ഏകീകരിച്ച അവധിയും മാറ്റിയാൽ ജീവനക്കാർക്ക് വീടും കുടുംബവും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാക്കുകയെന്ന് INTUC വിലയിരുത്തി. രാത്രി 9 മണിക്ക് കട അടച്ചാലും പണം എണ്ണി തിട്ടപ്പെടുത്തി സ്റ്റോക്കെടുത്ത് പുറത്തിറങ്ങുമ്പോൾ വീണ്ടും ഒരു മണിക്കൂർ കൂടി അധികരിക്കുന്നത് അധികാരികൾ കാണാതെ പോകുന്നു. മാത്രമല്ല തുടർന്ന് തൊഴിലാളികൾ വീട്ടിലെത്തുന്ന സമയം പാതിരാവിൽ എത്തുന്ന സാഹചര്യം കൂടിയാണ് സംജാതമാകുന്നത്. പ്രത്യേകിച്ച് ഇപ്പോൾ കൂടുതൽ സ്ത്രീ തൊഴിലാളികൾ ഔട്ട് ലെറ്റുകളിൽ ജോലി ചെയ്യുന്നുമുണ്ട്.ഇത് തികച്ചും തൊഴിലാളി വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ബേവ്കൊയിൽ നിലവിൽ പൊതു അവധികൾ വളരെ ശുഷ്കമായിരിക്കെ ഏകീകൃതമായ് കിട്ടിയിരുന്ന ‘ഞായറാഴ്ച ‘അവധി എടുത്ത് മാറ്റിയാൽ തൊഴിലിടത്തിൽ വലിയ അസ്വസ്ഥതയാണുണ്ടാക്കുന്നത്. നിലവിലെ ഞായറാഴ്ച അവധി തൊഴിലാളികളുടെ അമിതമായ അവധിയെ നിരുത്സാഹപ്പെടുത്തുന്നതും സുഗമമായ പ്രവർത്തനത്തിന് വഴിയൊരുക്കുന്നതുമാണ്. മാത്രമല്ല പല ഷോപ്പുകളിലും മതിയായ തൊഴിലാളികളുടെ അഭാവം കോർപ്പറേഷൻ നേരിടുമ്പോൾ ഇപ്പോഴത്തെ ഈ സമയമാറ്റവും അധി ഒഴിവാക്കലും കടയുടെ പ്രവർത്തനത്തിന് പ്രതികൂല സാഹചര്യമുണ്ടാക്കുകയും തൊഴിലാളികൾക്ക് കൂടുതൽ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഇനി ഉപഭോക്താക്കളുടെയും കോർപ്പറേഷറേയും ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ഇന്നത്തെ ഈ സാഹചര്യത്തോട് അവർക്ക് യാതൊരു എതിർപ്പൊ വിയോജിപ്പൊ ഇല്ല. കൊ വിഡ് കാലം അവരെയും പുതിയ അന്തരീക്ഷവുമായ് പൊരുത്തപ്പെടുത്തിയിരിക്കുന്നു . ഇപ്പോഴത്തെ മാററത്തിലൂടെ സാമ്പത്തികമായ് കോർപ്പറേഷന് എന്തെങ്കിലും പ്രത്യേക ലാഭമൊ നഷ്ടമൊ വരുന്നില്ലെന്നും പ്രത്യേകം അടിവരയിട്ട് പറയട്ടെ. ആയതിനാൽ പുതിയ തീരുമാനം പുനപരിശോധിക്കാനും ബെവ്കൊ തൊഴിലാളികളെ പരിഷ്കൃത സമൂഹത്തിന്റെ ഭാഗമായ് കാണാനുള്ള മനസും ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടാകട്ടെ എന്നും INTUC സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ടി. യു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു