കൊല്ലങ്കോട്പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ ചെമ്മണാംപതി–- തേക്കടി വനപാത നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ചെമ്മണാംപതി മുതൽ വെള്ളക്കൽതിട്ട് മുടിവായ് വരെ വനത്തിലൂടെ പാത നിർമിക്കുന്നതിനാണ് തദ്ദേശസ്വയം ഭരണവകുപ്പ് എൻജിനിയറിങ് വിഭാഗം അനുമതി നൽകിയത്. യാത്രാ സൗകര്യത്തിനായി ആദിവാസി സമുദായത്തിനൊപ്പം സിപിഐ എം ജനപ്രതിനിധികളും നേതാക്കളും നടത്തിയ നിരന്തര ശ്രമത്തെ തുടർന്നാണ് തടസം നിങ്ങിയത്. സംരക്ഷിത വനമേഖലയായതിനാൽ ആധുനിക റോഡ് നിർമാണം സാധ്യമല്ലാത്തതിനാലാണ് വനപാത ഒരുക്കുന്നത്. നിവിൽ തേക്കടിയിലെ ആദിവാസി ഊരിലുള്ളവർ വാടകജീപ്പിൽ തമിഴ്നാടിലെ സേത്ത് മട ചുറ്റിയാണ് മുതലമടയിൽ എത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും മറ്റും കാൽനടയായി വനത്തിലൂടെ എത്തുന്നവരും ഉണ്ട്. ഊരുകളിൽ ആരെങ്കിലും അസുഖബാധിതരായാൽ പൊള്ളാച്ചിയിലെയോ പാലക്കാട്ടെയോ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ജീപ്പ് മാത്രമാണ് ആശ്രയം.