പട്ടാമ്പി: തിരുവേഗപ്പുറ കൈപ്പുറം പാങ്കുഴി വീട്ടിൽ ഉമ്മറിനെ ദുരന്തം വേട്ടയാടുകയാണ്. കരൾ രോഗത്തിെൻറ പിടിയിലാണ് മക്കൾ. കോപ്പർ അംശങ്ങൾ കരളിൽ അടിഞ്ഞു കൂടി കരൾ നശിക്കുന്ന അസുഖമായ വിൽസൺ ഡിസീസ് ആണ് ഈ കുടുംബത്തെ വിടാതെ പിന്തുടരുന്നത്. അഞ്ചു മക്കളിൽ മൂത്ത മകൻ മുഹമ്മദ് ജസീമിെൻറ മരണത്തോടെയാണ് തുടക്കം. എട്ടു വയസ്സുള്ളപ്പോൾ 2011ലാണ് ജസീം മരിച്ചത്. ഇപ്പോൾ 12 വയസ്സുകാരനായ മൂന്നാമത്തെ മകൻ മുഹമ്മദ് നജീം രോഗത്തിെൻറ പിടിയിലാണ്.
പാരമ്പര്യസിദ്ധമായ ക്രമഭംഗം മൂലം കോപ്പർ കരളിൽ അടിഞ്ഞു കരൾ പൂർണമായും നശിച്ച നജീം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ ഹാഷിം (15), ജാസിം (ഒമ്പത്), സലീം (ആറ്) എന്നീ മൂന്നു മക്കൾ കൂടിയുണ്ട് ഉമ്മർ-ഷെമിന ദമ്പതികൾക്ക്. ഇവരും ഇതേ അസുഖത്തിെൻറ ഇരകളാണോ എന്നറിയാനുള്ള നിരന്തര പരിശോധനകളിലാണ് കുടുംബം.










