സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്നു ഏറ്റെടുത്ത പോത്തുകളെ ലേലം ചെയ്യാൻ പാലക്കാട് നഗരസഭ. ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി നിയമോപദേശം തേടി. ഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ കൊപ്പത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കഴിഞ്ഞിരുന്ന പോത്തുകുട്ടികളിൽ ചിലത് നഗരസഭ ഏറ്റെടുത്തതിന് ശേഷവും ചത്തിരുന്നു. നിലവിൽ 25 പോത്തുകളാണ് നഗരസഭ സംരക്ഷണത്തിലുള്ളത്. സ്വകാര്യ വ്യക്തികൾക്കിടയിലെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് തൊണ്ടിമുതൽ കൂടിയായ പോത്തുകെള സംരക്ഷിക്കുന്നത് നഗരസഭക്ക് വലിയ സാമ്പത്തിക ബാധ്യതയായിരുന്നു.”