മണ്ണാർക്കാട്ടെ മണ്ണിനെയും ആറിനെയും സാക്ഷിയാക്കി, ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരകുറിശ്ശി ഉദയർകുന്നിലമ്മ ആറാട്ടിനിറങ്ങിയതോടെ ഈ വർഷത്തെ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 11 മണിക്കാണ് പൂരത്തിന് ആരംഭം കുറിച്ചുള്ള പൂരപ്പുറപ്പാട് നടന്നത്. തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്കപ്രദക്ഷിണം എന്നിവ നടന്നു.
ഫെബ്രുവരി 21 മുതൽ 28 വരെയാണ് മണ്ണാർക്കാട് പൂരം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ചടങ്ങുകൾ മാത്രമായാണ് പൂരാഘോഷം