ഏപ്രിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ- വല്ലങ്ങി വേലയ്ക്ക് തുടക്കം കുറിച്ച് ഇരുദേശങ്ങളിലും കൊടിയേറ്റം നടത്തി.
ചെത്തിമിനുക്കി കൊടിതോരണങ്ങളാൽ അലങ്കരിച്ച മുളകൾ പ്രത്യേക പൂജകൾക്കുശേഷം അതത് ദേശക്കാർ ആഹ്ലാദആരവങ്ങളോടെ ഉയർത്തിയാണ് മുളംകൂറയിടൽ ചടങ്ങ് നടത്തിയത്.
നെന്മാറ ദേശത്തിന് ആവശ്യമായ മുള അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും വല്ലങ്ങി ദേശത്തിന്റേത് പടിവട്ടം വീട്ടിൽ നിന്നും എത്തിച്ചു.
നെന്മാറ വേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്തും മുളംകൂറയിട്ടു. വരുംദിവസങ്ങളിൽ കുമ്മാട്ടിയും കണ്യാറും നടത്തും.