മലയാളി പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും, മലപ്പുറം വേങ്ങര സ്വദേശിയുമായ സിദ്ദീഖ് കാപ്പനെന്ന മാധ്യമ പ്രവർത്തകൻ കഴിഞ്ഞ ഏഴു മാസമായി ഉത്തർപ്രദേശിലെ മഥുര ജയിലിൽ അന്യാമായി തടവിലാണെന്ന വിവരം താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഹഥ്റാസിൽ സവർണർ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കി കൊന്ന ദളിത് സമൂഹത്തിൽപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ധീഖ് കാപ്പനെ അന്യായമായാണ് യു.എ.പി.എ ഉൾപ്പെടെയുള്ള ഭീകര നിയമങ്ങൾ ചുമത്തി യു.പി ഭരണകൂടം ജയിലലടച്ചത്. എന്നാൽ ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയുൾപ്പടെ അപകടത്തിൽ ആയിരിക്കുകയാണ്. കോവിഡ് ബാധിച്ച് ശാരീകാവസ്ഥ മോശമായ കാപ്പനെ മഥുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആശുപത്രിയിൽ അദ്ദേഹം സുരക്ഷിതനല്ലെന്നും, അവശനായ അദ്ദേഹം ബാത്റൂമിൽ മുഖമിടിച്ചു വീണ് താടിയെല്ലിനുൾപ്പടെ പരിക്ക് പറ്റിയിരിക്കുകയാണ്. ആഹാരം കഴിക്കാനോ, സംസാരിക്കാനോ കഴിയാത്തെ അവസ്ഥയിലാണ്. കൂടാതെ അദ്ദേഹത്തെ കിടക്കയിൽ ചങ്ങലയുപയോഗിച്ച് കെട്ടിരിക്കുകയാണെന്നും, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ശുചിമുറിയിലേക്ക് പോലും പോകാൻ അനുവദിക്കാതെ ബോട്ടിലിലൂടെ അതൊക്കെ നിർവഹിക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം ഇപ്പോഴുള്ളതെന്നുമാണ് സിദ്ദീഖ് കാപ്പൻ അദ്ദേഹത്തിൻ്റെ ഭാര്യ റൈഹാനത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിട്ടുള്ളത്. കോവിഡ് അതി തീവ്രമായി വർധിക്കുകയും, അനു ദിനം രോഗം ബാധിച്ച് ശരിയായ ചികിത്സ പോലും ലഭിക്കാതെ മനുഷ്യർ മരിച്ചു വീഴുകയും ചെയ്യുന്ന സംസ്ഥാനമായ യു.പിയിൽ പ്രസ്തുത സാഹചര്യത്തിൽ സിദ്ദീഖ് കാപ്പന്റെ ജീവൻ തന്നെ അപകടത്തിലാകാൻ സാധ്യതയുണ്ട്. രോഗ ശയ്യയിൽ കഴിയുന്ന മാതാവും, പറക്കമുറ്റാത്ത മൂന്നു കുട്ടികളു: കഴിയുന്ന മാതാവും, പറക്കമുറ്റാത്ത മൂന്നു കുട്ടികളും, ഭാര്യയുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണിയാണ് സിദ്ദീഖ് കാപ്പൻ. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ പ്രവർത്തനം നീതി പൂർവ്വം നടത്തിയതിന്റെ പേരിലാണ് നിരപരാധിയായ ഒരു മനുഷ്യനെ യു.പി ഭരണകൂടം ഇങ്ങനെ ക്രൂരമായി വേട്ടയാടുന്നുത്.
ആയതിനാൽ നിരപരാധിയും, നേരിനൊപ്പം ചേർന്നു നിന്ന ഒരു മലയാളി മാധ്യമപ്രവർത്തകനും, ഒരു കുടുംബത്തിന്റെ ഏക അത്താണിയുമായ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെട്ട് മോചനത്തിനാവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.