ദുരഭിമാനക്കൊല: പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം
കുഴൽമന്ദം (പാലക്കാട്): തേങ്കുറുശ്ശി മാനാംകുളമ്പിൽ മകളുടെ ഭർത്താവായ അനീഷിെന കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രഭുകുമാറിനും ബന്ധു സുരേഷിനും ക്രിമിനൽ പശ്ചാത്തലം. വർഷങ്ങൾക്കുമുമ്പ് ഇവർ കോളനിവാസികളെ വാൾ ഉപേയാഗിച്ച് ആക്രമിച്ചതായി അനീഷിൻെറ സഹോദരങ്ങളായ അരുൺ കുമാറും അനിൽകുമാറും പറഞ്ഞു. എന്നാൽ, ഇൗ കേസ് പണവും സ്വാധീനവും ഉപയോഗിച്ച് തേച്ചുമാച്ചുകളഞ്ഞു. സ്വന്തം താൽപര്യം നടപ്പാക്കാൻ എന്തിനും മടിക്കാത്തവരാണിവർ. കൊലനടത്തിയത് ദീർഘനാളത്തെ ആസൂത്രണത്തോടെയാണ്. വേറെയും ആളുകൾ ഗൂഢാലോചനയിൽ പങ്കുകാരായുണ്ട്. ആരെങ്കിലും വിളിച്ചറിയിക്കാതെ, ഏതാനും മിനിറ്റുകൾക്കകം അനീഷിനെ ലക്ഷ്യമിട്ട് പ്രതികൾക്ക് എത്താൻ സാധിക്കില്ലെന്നും അനിൽകുമാർ പറഞ്ഞു.