പട്ടാമ്പി ഒരുങ്ങി
നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാപ്രയാണം. മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പാലക്കാട്ട് എത്തുന്ന ജാഥയെ ജില്ലാ അതിർത്തിയായ പട്ടാമ്പിയിലെ വിളയൂർ സെന്ററിൽവച്ച് എൽഡിഎഫ് ജില്ലാനേതാക്കൾ സ്വീകരിക്കും. തുടർന്ന് പട്ടാമ്പി പൊലീസ് സ്‌റ്റേഷൻപരിസരത്തുള്ള മൈതാനിയിൽ ആദ്യസ്വീകരണം നൽകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ അഭൂതപൂർവ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളുമായി പങ്കുവച്ചും തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് നെറികേടും കാട്ടാൻ മടിക്കാത്ത യുഡിഎഫ്–-ബിജെപി വർഗീയ കൂട്ടുകെട്ട് തുറന്നുകാട്ടിയുമാണ് ജാഥാപര്യടനം.
കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സ്വീകരണം. . 23ന് രാവിലെ 10ന് കൂറ്റനാട്, പകൽ 11ന് ചെർപ്പുളശേരി, മൂന്നിന് ഒറ്റപ്പാലം, നാലിന് മണ്ണാർക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് പാലക്കാട് സമാപിക്കും. 24ന് രാവിലെ 10ന് കോങ്ങാട്, പകൽ 11ന് ചിറ്റൂർ, മൂന്നിന് കൊല്ലങ്കോട്, നാലിന് ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് വടക്കഞ്ചേരിയിൽ സമാപിക്കും.