കൊല്ലങ്കോട്: ബൈക്ക് അ പകടത്തിൽ പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലശ്ശന തല്ലുമന്ദം വീട്ടിൽ പരേതനായ ഗോപാലക ഷ്ണന്റെ മകൻ അജയ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചിറ്റൂർ കോളേജ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. കാഴ്ച മറയ്ക്കും വിധം പ്ലാസ്റ്റി ക് സാധനങ്ങളുമായി മുന്നിൽപ്പോയിരുന്ന വാഹന ത്തെ മറികടക്കുന്നതിനിടെ, എതിരെ വന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ തലയടിച്ചുവീഴുകയാ യിരുന്നെന്നാണ് പറയുന്നത്. തലയ്ക്ക് ഗുരുതര പരിക്കേ റ്റ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർ ന്ന് കണ്ണാടിയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്ര വേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോ ടെ മരിച്ചു. ആശാരിപ്പണിക്കാരനായ അജയ് നല്ലേപ്പി ള്ളിയിലെ പണിസ്ഥലത്തുനിന്ന് പല്ലശ്ശനയിലേക്ക് വ രുന്നതിനിടെയാണ് അപകടമുണ്ടായത്. അവിവാഹിതനാണ്. അമ്മ: പൊന്നു. സഹോദരങ്ങൾ: വിജയൻ, രജനി, സജിനി, സുജിനി. സംസ്കാരം ചൊവ്വാഴ്ച നൂറ്റിപ്പാടം ശ്മശാനത്തിൽ