അട്ടപ്പാടി മധുവധക്കേസിൽ ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിക്കാൻ സൗകര്യം വേണമെന്ന പ്രൊസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു. സംഭവ സ്ഥലത്തിന്റെ വീഡിയോ വീണ്ടും പകർത്തണമെന്ന ആവശ്യം നിരാകരിച്ചു. കേസിലെ 10 മുതലുള്ള സാക്ഷികളുടെ വിസ്താരം എട്ടിനു പുനരാരംഭിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയിരുന്നു. 122 സാക്ഷികളുള്ള കേസ് തുടർച്ചായായി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഡിജിറ്റൽ തെളിവുകൾ കോടതിക്കുള്ളിൽ ഉപകരണങ്ങൾ സ്ഥാപിച്ചു പ്രദർശിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. മധുവിനെ പിടികൂടിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പടെയുള്ള ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവായി പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.