കാഞ്ഞിരപുഴ: കാഞ്ഞിരപുഴയിൽ ദിവസങ്ങൾക്ക് മുമ്പ് കണ്ട അപരിചിതർ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ്
ആയുധങ്ങളും നായകളുമായി നായാട്ടുസംഘമെന്ന് കരുതുന്ന ആറുപേർ രാത്രിയിൽ കാഞ്ഞിരപ്പുഴ പരിസരങ്ങളിലൂടെ പോകുന്ന ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഈ സംഘം അത് വഴി പോകുന്നത് കണ്ട് അസ്വാഭാവികത തോന്നിയ പ്രദേശവാസികൾ അപ്പോൾ തന്നെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അവരെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നു
മുതുകുറുശ്ശി to പാണ്ടിപ്പാടം റോഡിൽ അവിചാരിതമായി സംശയാസ്പതമായ സാഹചര്യത്തിൽ കുറച്ചാളുകൾ നായകളുമായി ( വിദേശ ഇനങ്ങൾ ) പോകുന്നത് കാണാനിടയായി ..ആൾക്കാരുടെ കയ്യിൽ പൊതിഞ്ഞു വെച്ചരീതിയിൽ മാരകായുധങ്ങൾ ഉള്ളതായി സംശയം തോന്നുന്നു …പാണ്ടിപ്പാടം റോഡിൽ നിന്നും കാഞ്ഞിരപ്പുഴ ഇറിഗേഷൻ ക്ലമ്പിന്റെ ബാക്കിലുള്ള റോഡിലൂടെ യാണ് കടന്നുപോയിരിക്കുന്നത് …
അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇവര് നായാട്ടിനു പോകുന്ന ആൾക്കാരാണ് എന്നാണ്
ഏത് ഭാഗത്തേക്ക് പോകുന്നു എന്നറിയാൻ കഴിഞ്ഞില്ലാ ..
ആളുകൾ നമ്മുടെ നാട്ടുകാരോ മുതുകുറുശ്ശി ഉള്ളവരോ അല്ലാ ..
1, അന്യ നാട്ടുകാർ മാരകായുധങ്ങളുമായി ഇങ്ങനെ പരസ്യ മായി കൂട്ടം കൂടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിൽ അസമയത്തു സഞ്ചരിക്കുന്നത് നിയമവിരുദ്ധമല്ലേ ?
2, മൃഗങ്ങളെ വേട്ടയാടുന്നത് ഫോറസ്ററ് നിയമപ്രകാരം തെറ്റല്ലേ ?
ആയതിനാൽ ഇനിയും ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ് (ഗ്രൂപ്പിൽ അറിയിക്കുക
ഇത്തരത്തിലെ ചർച്ചകൾ സജീവമായിരുന്നു. കുറുവ സംഘത്തെക്കുറിച്ച് വാർത്ത വന്നതിന് പിറകെ അപരിചിതർ ആരെന്നതിൽ പ്രദേശവാസികൾ വീണ്ടും ആശങ്കയിലാണ്.