സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിലും പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് രണ്ടിന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അടിയന്തിര ഘട്ടങ്ങൾ നേരിടാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയീ ജോഷി നിർദ്ദേശം നൽകി.
താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നിർദ്ദേശം നൽകിയതിന് പുറമെ ഫയർഫോഴ്സ്, പോലീസ് വകുപ്പുകളും സർവ്വ സജ്ജരായി തുടരുന്നുണ്ട്. നിലവിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി യോഗം വിലയിരുത്തി.