ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി.
മലമ്പുഴ: പാലക്കാടൻ ചൂടിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്കായി മലമ്പുഴ ജയിലിലെ ദാഹജല വിതരണത്തിനുള്ള സംവിധാനമായി. ജയിെലിലെ
വൃക്ഷങ്ങളുടെ ശിഖിരങ്ങളിൽ മൺചട്ടികൾ ഉറികളിലായി തൂങ്ങിയാടുന്നു. ദിവസേന രണ്ടുനേരം വെള്ളം നിറക്കും. ദാഹിച്ചു മരിച്ചു വീഴുന്ന കിളികൾ പാലക്കാടൻ ചൂടിൽ നിത്യ സംഭവമായിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു. പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ സഹകരണത്തോടെയാണ് തണ്ണീർ കൂടം ഒ രുക്കിയിരിക്കുന്നത്.എല്ലാവരും അവരവരുടെ വീടുകളിൽ ഇത്തരം തണ്ണീർ കുടങ്ങൾ വെയ്ക്കണമെന്ന് പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകരായ ഷാജി തോമസും മുനീർ കാശാ മുക്കും പറഞ്ഞു
പടം :പക്ഷികൾക്കായി തണ്ണീർ കുടം ഒരുക്കുന്ന ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും പ്രകൃതി സoരക്ഷണ സംഘം പ്രവർത്തകരും.