പാലക്കാട് ∙ തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തും. അനീഷിനെ വെട്ടിക്കൊന്നതു പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാറെന്നു ദൃക്‌സാക്ഷിയും അനീഷിന്റെ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണു മരണകാരണം.
ഭാര്യയുടെ പിതാവും അമ്മാവനും പിടിയില്‍
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്. വാവിട്ടു കരയുന്ന ഭാര്യ ഹരിതയെ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ കുഴങ്ങി. കരച്ചിൽ അടക്കിനിർത്താൻ ഏവരും പ്രയാസപ്പെട്ടു. ഹരിതയുടെ പിതാവ് പ്രഭുകുമാർ ആണ് കൃത്യത്തിന് പിന്നിലെന്നു ദൃക്സാക്ഷി അരുൺ പറഞ്ഞു. മൂന്നു മാസം മുൻപാണ് 27കാരനായ അനീഷും 21കാരിയായ ഹരിതയും പ്രണയിച്ച് വിവാഹം ചെയ്തത്.