ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണും സംഘവും സന്ദർശിച്ചു.
അന്വേഷണ സംഘം നാളെ അളുവശേരിയിൽ എത്തി കൂടുതൽ വിവരങ്ങൾ അന്വേഷിക്കും
നെന്മാറ : അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തി. അളുവശേരി നിലംപതിയിൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ കൊല്ലപ്പെട്ട പാർവതിഅമ്മാളിന്റെ വീടും പരിസരവും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈെഎസ്പി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.2018 നവംബർ രണ്ടിനാണു തനിച്ചു താമസിക്കുന്ന പാർവതി അമ്മാളിനെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.തനിച്ചു താമസിച്ചുവരുന്ന പാര്‍വ്വതിയമ്മാള്‍ക്ക് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്ന സമയത്ത് ഇവര്‍ ധരിച്ചിരുന്ന മൂക്കുത്തിയും, കമ്മലും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകുമെന്ന് നിഗമനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പക്ഷേ രണ്ടര വർഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയോ, പ്രതികളെ പിടികൂടാനോ ലോക്കൽ പോലീസിനായി.
15 സെന്റ് വീട്ടുവളപ്പിലെ ഓടിട്ട വീട്ടിൽ പാർവതിയമ്മാൾ ഒറ്റയ്ക്കായിരുന്നു താമസം. തേങ്ങയിടാന്‍ ഏല്‍പ്പിച്ചയാള്‍ രാവിലെ വന്നു വിളിച്ചപ്പോള്‍ വിളി കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളുടെ നേതൃത്വത്തില്‍ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് കട്ടിലില്‍ നിന്ന് വീണ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കിടന്നിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ നിന്ന് രക്തക്കറയുള്ള കത്തിയും പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ആഭരണവും വർഷങ്ങളായി ഇവർ ഉപയോഗിച്ചിരുന്ന പണവും പണസഞ്ചിയും നഷ്ടപ്പെട്ടെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു . കഴുത്തില്‍ ഒന്‍പത് സെന്റീമീറ്റര്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിനിടെ തൃശൂരിലെ ഫോറന്‍സിക് ഡോക്ടര്‍ മൃതദേഹം കിടന്ന ഭാഗത്തു പരിശോധന നടത്തുകയും ചെയ്തു.അന്വേഷണത്തിന്റെ ഭാഗമായി 150 ലധികം പേരെ ചോദ്യം ചെയ്തിതിരുന്നു. അന്യേഷണത്തിന്റെ ഭാഗമായി സമീപവാസികളെ ചോദ്യം ചെയ്തതിൽ പലർക്കും മാനസിക പീഡനങ്ങൾ അനുഭവിയ്ക്കേണ്ടതായി വന്നെന്നും സമീപവാസികൾ പറഞ്ഞു. പോളിഗ്രാഫ് പരിശോധന മുൻഗണന അടിസ്ഥാനത്തിൽ പരിശോധിയ്ക്കുന്നതിനാൽ റിസൾട്ടു കിട്ടുന്നതിൽ താമസം നേരിട്ടിരുന്നു. റിസൾട്ടു ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നതും പോലീസിന്റെ അനാസ്ഥയാണെന്നും സമീപവാസികൾ പറയുന്നുപടം..
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ജോണും സംഘവും പരിശോധിക്കുന്നു ‘