CC No.23/2018
കേടായ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ വിധി
:വാറന്റി കാലയളവിനുള്ളിൽ തുടർച്ചയായി മൊബൈൽഫോൺ തകരാറിലായാൽ അത് നിർമ്മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
മൊബൈൽ ഫോണിന്റെ വിലയും 5000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകാൻ ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.
എറണാകുളം ചൊവ്വര സ്വദേശി വിബി അലിയാസ് സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്.
ആമസോണിൽ നിന്നുംവാങ്ങിയ ഷിയാമി റെഡ്മി നോട്ട് 3 മൊബൈൽ ഫോൺ
വാറന്റി കാലയളവിനുള്ളിൽ പലതവണ തകരാറിലായി.
തുടർന്ന് ഫോണിന്റെ മദർബോർഡ് മാറ്റിവെക്കാൻ 7495 രൂപ നൽകണമെന്ന് സർവീസ് സെൻറർ ആവശ്യപ്പെട്ടു.
നിർമ്മാണപരമായ വൈകല്യമുള്ള ഫോൺ നൽകിയതിനുശേഷം അത് റിപ്പയർ ചെയ്യാൻ വലിയ തുക ആവശ്യപ്പെടുന്ന എതിർകക്ഷികളുടെ നടപടി അനുചിതമായ കച്ചവട രീതിയും സേവനത്തിൽ ന്യൂനതയുമാണെന്ന് പരാതിയിൽ ബോധിപ്പിച്ചു.
കമ്മീഷൻ നോട്ടീസ് അയച്ചിട്ടും എതിർ കക്ഷികൾ കോടതിയിൽ ഹാജരായില്ല.
വാറന്റികാല യളവിനുഉള്ളിൽ തന്നെ നിരവധി തവണ ഫോൺ തകരാറിലായത് നിർമ്മാണ വൈകല്യമുള്ളതി നാലാണെന്ന് കമ്മീഷൻ വിലയിരുത്തി.
മൊബൈൽ ഫോണിന്റെ വിലയായ 11,998 രൂപ 9% പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നൽകാൻ കമ്മീഷൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി.