പലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ച നടത്തിയ പ്രതി നിഖിൽ അശോക് ജോഷി എന്ന പരേഷ് അംബുർലിയുടേത് ആഡംബര ജീവിതം. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ സ്വർണ്ണക്കടത്ത്, കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളിലെ പ്രതിയാണിയാൾ. വിവാഹ മോചിതനായ നിഖിൽ ആഡംബര ഹോട്ടലുകളിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കിട്ടുന്ന പണമെല്ലാം ആഡംബര ജീവിതത്തിനും, കൂട്ടുകാരുമായി പാർട്ടികൾ നടത്തി ആഘോഷിക്കാമാണ് ചെലവഴിച്ചിരുന്നത്. ലക്ഷങ്ങളാണ് ഓരോ മാസവും ചെലവിനായി പൊടിക്കുകയത്രെ. ഗോവയിലെ ‘സുപ്പാരി കില്ലേഴ്സ്” എന്ന അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ തലവനായി വർഷങ്ങളോളം വിലസിയിരുന്നു. പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള നിഖിൽ ഇന്റർനെറ്റിൽ നിന്നുമാണ് മോഷണത്തിനുള്ള വൈദഗ്ദ്ധ്യം നേടിയത്. പ്രതി കൂടുതൽ കവർച്ചകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്