അംശാദായം 20 രൂപയിൽ നിന്നും 50 രൂപയാക്കിയിട്ടും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി C ബാലസുബ്രന്മണ്യൻ’ മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും പരിഹാരമാവാത്തതാണ് സമരരംഗത്തേക്കിറങ്ങേണ്ടി വന്നതെന്നും ബാലസുബ്രഹ്മണ്യൻ’ വിവിധ ആവശ്യങ്ങളുന്നയിച്ച് Ak TA കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദലാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബാലസുബ്രഹ്മണ്യൻ’ ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാരും ക്ഷേമനിധി ബോർഡും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് ‘ 15000 രൂപയുള്ള പ്രസവാനുകൂല്യത്തിൽ 3000 രൂപയാണ് അനുവദിക്കുന്നത് ‘ 60 വയസ്സ് വരെ അംശാദായം അടക്കുന്ന തൊഴിലാളിക്ക് കുടുബപെൻഷൻ ഇല്ലാതാക്കുന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. പിരിച്ചെടുക്കുന്ന അംശാദായം ധൂർത്തടിക്കാൻ ഉപയോഗിക്കുന്ന ക്ഷേമനിധി ജീവനക്കാരെ പുറത്താക്കുന്നതിന് പകരം സർക്കർ സംരക്ഷിക്കുകയാണെന്നും ബാലസുബ്രഹ്മണ്യൻ പറഞ്ഞു.ജില്ല പ്രസിഡണ്ട് T വെള്ളപ്പൻ അദ്ധ്യക്ഷത വഹിച്ചു. A പരമു, V കലാധരൻ എന്നിവർ സംസാരിച്ചു.