രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു
ഓണം സ്പെഷ്യൽ ഡ്രൈവ് – ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കർശന പരിശോധന നടത്തണമെന്ന പാലക്കാട് ഡെപ്യൂട്ടി എക് സൈസ് കമ്മീഷണറുടെ നിർദ്ദേശങ്ങൾ പ്രകാരം 13.8.2026-ാം തീയതി എക്സൈസ് ഇൻസ്പെകടർ ലീജോ ഉമ്മൻ- ൻ്റെ നേതൃത്വത്തിൽ വേലന്താവളം എക്സൈസ് ചെക്കു പോസ്റ്റിൽ നടത്തിയ പരിശോധനയിൽ, മഹാരാഷ്ട്രാ സംസ്ഥാനത്ത് സത്താറ ജില്ലയിൽ ഥാൽ ഖട്ടാവോ, കാലിഡോൺ PO-യിൽ സദാശിവ മകൻ 21/2026 വയസുള്ള മാധവ് സദാശിവ സാകത്ത് എന്നയാൾ TN-38- N-3150-ാം നമ്പർ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ് പോർട്ട് ബസിൽ വരവേ രഹസ്യ അറകളുള്ള തുണി സഞ്ചി ശരീരത്തോട് ചേർത്ത് കെട്ടി വെച്ച് അതിൽ കടത്തിയ ₹-16,00,000/- ( പതിനാറു ലക്ഷം രൂപാ മാത്രം ) കണ്ടെത്തിയിട്ടുളളതാകുന്നു. ടി പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടതിൽ, സ്വർണ്ണ വ്യാപാരിയായ ഭരത് സിംഗ് എന്നയാൾ കോയമ്പത്തൂരിൽ നിന്നും തന്നു വിട്ടതാണെന്നും പട്ടാമ്പിക്കടുത്തുള്ള കൂറ്റനാട് എന്ന സ്ഥലത്ത് എത്തിക്കുന്നതിനായി കൊണ്ടുപോവുകയാണെന്നും, സാധുവായ രേഖകളൊന്നും ഇല്ലാ എന്നും പറഞ്ഞു.
ആയതിനെ തുടർന്ന് മേലധികാരികളെ വിവരമറിയിച്ചതിൽ, ബഹുമാനപ്പെട്ട പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അവർ കളുടേയും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അവർകളുടേയും നിർദ്ദേശാനുസരണം, ടി മാധവ് സദാശിവ സാകത്ത് – നേയും ടി പണവും തടഞ്ഞു വച്ച ശേഷം, ടി പണത്തിൻ്റെ എണ്ണം സംബന്ധിച്ച ആധികാരികതക്കായി വേലന്താവളം SBI -യിൽ എത്തിച്ച് Electronic Currency Counting Mechine ഉപയോഗിച്ച് വീണ്ടും എണ്ണി തിട്ടപ്പെടുത്തിയ ശേഷം, ആയതിലേക്കുള്ള ബാങ്ക് മാനേജരുടെ സാക്ഷ്യപത്രം വാങ്ങി. മഹസ്സർ തയ്യാറാക്കി ഓഫീസിൽ സുക്ഷിച്ചു.
തുടർന്ന്, തുടർ നടപടികൾക്കായി 13.8.2026-ന് തന്നെ ടി പണവും ടി മാധവ് സദാശിവ സാകത്ത് – നേയും ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ്, പാലക്കാട് ഇൻവെസ്റ്റിഗേഷൻ വിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുള്ളതുമാകുന്നു.
പരിശോധനയിൽ അസിസ്റ്റൻ്റ് എക് സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഷംനാദ് എസ് പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് ) – മാരായ ജോസ് പ്രകാശ്, അഹമ്മദ് കബീർ എന്നിവർ പങ്കെടുത്തു.









