നല്ലേപ്പിള്ളി പന്നിപെരുന്തലയിൽ 501 ലീറ്റർ സ്‌പിരിറ്റ് പിടിച്ചു*
*സംഭവത്തിൽ വീട്ടുടമയും ഭാര്യയും അറസ്‌റ്റിൽ
പാലക്കാട്:ചിറ്റൂർസ്വകാര്യ വ്യക്‌തിയുടെ വീടിനു സമീപത്തുള്ള മോട്ടോർ ഷെഡിൽ സൂക്ഷിച്ച നിലയിൽ 18 കന്നാസുകളിലായി 501 ലീറ്റർ സ്‌പിരിറ്റ് പൊലീസ് കണ്ടെടുത്തു. വീട്ടുടമയായ ബേബിയുടെ വീടിന്റെ എതിർവശത്തുള്ള മോട്ടോർ ഷെഡിലാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. നല്ലേപ്പിള്ളി പന്നിപെരുന്തല എൻജിനീയർ കളത്തിൽ ബേബി (78), ഭാര്യ നവരത്നം (74) എന്നിവരാണ് അറസ്‌റ്റിലായത്. ചിറ്റൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെടുത്തത്. സംഭവസമയം ബേബിയും ഭാര്യ നവരത്നവുമാണ് വീട്ടിലുണ്ടായിരുന്നത്.
സ്‌പിരിറ്റ് കണ്ടെടുത്ത ഷെഡ് മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നതെന്നും അവരാണ് സ്‌പിരിറ്റ് ഇവിടേക്ക് എത്തിച്ചതെന്നുമാണ് ബേബി മൊഴി നൽകിയിട്ടുള്ളത്. ബേബിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടകക്കാരനെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.
അറസ്‌റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പിരിറ്റ് പിടികൂടിയത്








