ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ആവേശകരമായ കൊട്ടികലാശം
സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് വൈകിട്ട് 6 ന് 3 മുന്നണികളുടെയും കലാശക്കൊട്ട് നടന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇതിനായി സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്തേക്ക് എത്തിയാണ് ആവേശത്തിൽ പങ്ക് ചേർന്നത്
വൈകിട്ട് നാലു മണിക്ക് ആരംഭിച്ച എല്‍ഡിഎഫിന്റെ കലാശക്കൊട്ട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് പരിസരത്തു നിന്ന് ആരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസ്, താരേക്കാട്, സുല്‍ത്താൻ പേട്ട ജംഗ്ഷൻ വഴി 5.30ന് സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന വിധത്തിലും
ഉച്ചയ്ക്കു ശേഷം രണ്ട് മണിക്ക് ഒലവക്കോട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച യുഡിഎഫിന്റെ കലാശക്കൊട്ട് പേഴും കര, മേഴ്സി കോളേജ്, തിരുനെല്ലായി, കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ്, ഐ എം എ ജംഗ്ഷൻ വഴി 5:30 തോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുന്ന വിധത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് 2. 30ന് മേലെ മേലാമുറിയില്‍ നിന്നും ആരംഭിച്ച എൻഡിഎയുടെ കലാശക്കൊട്ട് ചുണ്ണാമ്ബുതറ, ജൈനിമേട്, കല്‍പാത്തി, പുത്തൂർ, വലിയ പാടം, മണലി ബൈപ്പാസ് വഴി 5 30ന് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് അവസാനിക്കും.










