കലക്കുകള്ളു ലോബിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സഹായത്തോടെ ശേഖരിക്കാൻ എക്സൈസ് വകുപ്പിന്റെ നടപടി. സന്തോഷപ്പണമെന്ന പേരിൽ കൂടുതൽ ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗത്തിന്റെ തീരുമാനം.
താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വ്യക്തമായ വിവരം ലഭിച്ചാൽ മേലുദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മിഷണർ മുന്നറിയിപ്പു നൽകി. പ്രാഥമിക തെളിവു ലഭിച്ചാൽ ഉത്തരവാദികൾക്കെതിരെ നേരിട്ടു നടപടിയെടുക്കും. ഇതിനു പൊലീസ് സൈബർ വിഭാഗത്തിന്റെ സഹകരണവും തേടും.
കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചു സന്തോഷപ്പണം