കരാറുകാർ തമ്മിൽ നിയമയുദ്ധം
മെഡിക്കൽ കോളേജിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്ത്വത്തിൽ
.
പാലക്കാട്:പാലക്കാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പരിസമാപ്തി പലതവണ ഇതിനോടകം മാറ്റിവെച്ച് കഴിഞ്ഞതാണ്.ഇപ്പോൾ പറയുന്നത് ഈ മാസം 31നുള്ളിൽ പണികൾ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുമെന്നാണ്. എന്നാൽ അത് സാധ്യമല്ലെന്ന് ഏതൊരാൾക്കും കണ്ടാൽ മനസ്സിലാകും.ടൈൽസ്’ സീലിംഗ് സ്റ്റാർക്ച്ചറൽ ഗ്ലേസിങ് ,വാതിലുകൾ, എന്നിവയും സർവ്വോപരി ഫയർ ആന്റ് സേഫ്റ്റി എന്നിവ യുംഇനിയും ബാക്കിയാണ്.ചുരുങ്ങിയ നിലയിൽ ഇനി ആറുമാസമെങ്കിലും ഇതൊക്കെ പൂർത്തിയാക്കാൻ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നതി .. കാലതാമസത്തിന്കാരണമായി പറയുന്നത് ഫണ്ട് ലഭിക്കാത്തതും ആർക്കിടെക്ട പ്രശ്നങ്ങളുമാണെന്നാണ്..എന്നാൽ അന്വേഷണത്തിൽ ഇതോടൊപ്പം ചേർത്തു വെക്കാവുന്ന മറ്റു ചില വസ്തുതകളും നില നിൽക്കുന്നുണ്ട്.പ്രമുഖ കരാറുകാരായ ഒരു കമ്പനി യാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തികൾ ചെയ്യുന്നത്. ഇരുപതിൽ പരം സബ്-കോൺട്രരാക്ടർമാരെ ഇവർ വിവിധ പണികൾക്കായി. ഇവിടെ നിയമിച്ചചീട്ടുണ്ട്.ഇതിൽ പലർക്കും പ്രധാന കരാറുകാരൻ ഭീമമായ തുകകൾ സമയാസമയങ്ങളിൽ കൊടുക്കാതിരിക്കയും അതിന്റെ പേരിൽ പണിക്കാർ പണി നിർത്തുകയും നിർമ്മാണ പ്രവർത്തികൾക്ക് തടസ്സം നേരിടുകയും ചെയ്യാറുള്ളതായി പറയപ്പെടുന്നു.. ഈ അവസരങ്ങളിൽ പണം നൽകാതിരിക്കാൻ പല കാരണങ്ങൾ പറയുകയും കൊടുക്കാനുള്ള പണം കൊടുക്കാതെ ഇവരുമായുള്ള കരാറുകൾ നിർത്തുകയും പകരം വേറെ സബ്-കോൺട്രാക്ടർമാരെ നിയക്കുകയും ചെയ്യുന്നത് പ്രധാന കരാറുകാരൻ്റെഒരു പതിവാണത്രെ. ചെയ്ത പണികൾക്കായുള്ള കൂലി ലഭിക്കാതെ പല കരാറുകാരും പുറത്താക്കപ്പെട്ടു. പകരം മറ്റൊരാളെ കിട്ടാനുള്ള സമയക്കൂടുതലും നിർമ്മാണ പ്രവർത്തികൾ നീളാൻ ഒരു കാരണമാണത്രെ.ഇങ്ങനെ നിർത്തലാക്കിയ കരാറുകാർ പണം ആവശ്യപ്പെടുമ്പോൾ നിയമം പറഞ്ഞും വെല്ലുവിളിച്ചും .പണി ആയുധങ്ങൾ പോലും എടുക്കാൻ സമ്മതിക്കാതെ അവരെ സൈറ്റിൽ നിന്നു പുറത്താക്കുകയും ഒരു പതിവാണെന്നാണ് പറയപ്പെടുന്നത്.ഈ അടുത്ത ദിവസങ്ങളിൽ കൊച്ചിയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ കരാർ , പണംചോദിച്ചതിന്റെ പേരിൽ നിർത്തലാക്കപ്പെട്ടിരുന്നു. മൂന്നു കോടിയിലധികം പണം ഇവർക്ക് പ്രധാന കരാർ കമ്പനി നൽകാനുണ്ട്. പണം ആവശ്യപ്പെട്ടതിന്റെ പേരിൽ മാത്രമാണ് ഇവരുടെ കരാർ നിർത്തലാക്കിയത്. തുടർന്ന് ഈ കമ്പനി കോടതിയെ സമീപിക്കുകയും അവരുടെ ചെയ്തിരുന്ന പ്രവർത്തികൾ നിർത്തിവെക്കാനും പകരം മറ്റൊരു കരാറുകാരനെ നിയമിക്കാനും പാടില്ലെന്ന് കോടതി വിധി സമ്പാദിക്കുകയുംചെയ്തു. ഇത്തരത്തിൽ സമാന അനുഭവം ഉള്ള മറ്റു ചില കമ്പനികളും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണിപ്പോൾ.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിന്റെ പേരിൽ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും നീളാനാണ് സാധ്യത.മെഡിക്കൽ കോളേജ് ഓ.പി. വിഭാഗം ഉത്ഘാടനം നടന്നെങ്കിലും വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇതുവരേയും ആയിട്ടില്ല.പുതിയ കെട്ടിടങ്ങൾ പലതും മഴ പെയ്താൽ ചോർന്നൊലിക്കുന്നുണ്ട്..ആദ്യമൊക്കെ പാലക്കാട് ജില്ലാ ആശുപതിയിലെ ഡോക്ടർമാരും മെഡിക്കൽ കോളേജിലെ ഡോക്ടർമാരും സംയുക്തമായാണ് ഓ.പി. കൈകാര്യം ചെയ്തിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ജില്ലാ ആശുപതിയിലെ ഡോക്ടർമാർ മെഡിക്കൽ കോളേജിൽ വരാതെയായി. രാവിലെ പന്ത്രണ്ട് മണിയാകുമ്പോഴേക്കും പരിശോധന നിർത്തി ആശുപത്രി പൂട്ടിയിടുകയാണ് .ഹരിജന ക്ഷേമ വകുപ്പിനോ ആരോഗ്യ വകുപ്പിനോ പൊതുവെ സർക്കാറിനോ ഈ ആശുപത്രി പെട്ടന്ന് പണികൾ തീർത്ത് പ്രവർത്തനസജ്ജമാക്കണമെന്ന ആഗ്രഹമില്ലെന്നു് ജനങ്ങൾ ആരോപിക്കുന്നു. ..പാലക്കാട് മെഡിക്കൽ കോളേജിന് വേണ്ടി മുൻകൈ എടുത്ത എം എൽ ഇ യും ഈ കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലന്നും ജനങ്ങൾ പറയുന്നു.കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിച്ച് പാലക്കാടുക്കാരുടെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജ്ജ് ഉടൻ മുഴൂവൻസംവിധാനത്തോടു കൂടി പ്രവർത്തനസജ്ജമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.