.
പാലക്കാട്:
സംസ്ഥാനത്തെ സാധാരണകാരായ ജനങ്ങളുടെയും മഹാഭൂരിപക്ഷം വിദ്യാർത്ഥികളുടെയും ഏറ്റവും ചെലവ്കുറഞ്ഞ യാത്ര സംവിധാനം ആയ സ്വകാര്യ ബസ് മേഖലക്ക് ഒരു തരത്തിലും ഉള്ള ഇളവുകൾ നല്കാത്ത സംസ്ഥാന ബഡ്ജറ്റ് നിരാശജനകമെന്നു ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗാണൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ ..ഡീസലിന്റെ സെയിൽടാക്സ് ഇനത്തിലും, വാഹന നികുതി,spare parts നികുതി, ടയർ നികുതി, ബോഡി നിർമിക്കുമ്പോൾ നൽകുന്ന നികുതി, പുതിയ ചാസിസ് വാങ്ങിക്കുമ്പോൾ നൽകുന്ന നികുതി, ഉൾപ്പെടെ പൊതുജനങ്ങളിൽ നിന്ന് യാത്രകൂലിയിനത്തിൽ വാങ്ങുന്ന പണത്തിന്റെ 50 ശതമാനം നികുതിയായി സർക്കാരിന് നൽകുന്ന സ്വകാര്യ ബസ് വ്യവസായത്തിന് ഈ കോവിഡ് കാലത്തു പോലും ഒരു ആനുകൂല്യങ്ങളും നല്കാത്ത സർക്കാർ നടപടി സ്വകാര്യ ബസ് മേഖല ഇല്ലാതാവും. സർക്കാരിന്റെ ഒരു നയാ പൈസയുടെ സാമ്പത്തിക സഹായം ഇല്ലാത്ത സ്വകാര്യ ബസ് ഉടമകൾ കേരളത്തിലെ 50000 ഇൽ അധികം ആളുകൾക്ക് നേരിട്ടും അതിലേറെ പേർക്കും പരോക്ഷമായും തൊഴിൽ നൽകുന്ന ഒന്നാണ് എന്ന കാര്യം സർക്കാർ ബഡ്ജീറ്റിൽ പരിഗണിച്ചില്ല. വാഹന നികുതിയിലും. ഡീസൽ നികുതിയിലും ഇളവുകൾ ആവശ്യപെട്ടു കൊണ്ട് ധനകാര്യ മന്ത്രിക്കു നിവേദനങ്ങൾ നൽകിയിട്ടുണ്ടായിരുന്നു എങ്കിലും ആയതും പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ KSRTCക്ക് നൽകിയ അത്ര തന്നെ ഇല്ലെങ്കിലും ചെറിയ തോതിലെങ്കിലും സ്വകാര്യ ബസ് മേഖലക്കും സർക്കാർ സഹായം അനുവദിച്ചില്ലെങ്കിൽ അധികം വൈകാതെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തു ഒഴിയുമെന്നും ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.