വൈദ്യുതി നിരക്ക് വര്‍ധന:
എസ്ഡിപിഐ പ്രതിഷേധിച്ചു
പാലക്കാട് : അമിത വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരേ എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പാലക്കാട് വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മേല്‍തട്ടിലുള്ള ഉപഭോക്താക്കളോട് കൂറുകാട്ടി സാധാരണക്കാരനെ പിഴിയുന്ന വിധത്തിലാണ് പുതിയ വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഈ കുല്‍സിത പ്രവര്‍ത്തിയില്‍ നിന്ന് കൈകഴുകി മാറി നില്‍ക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികളും ജനകീയസമിതികളും ഇതിന്റെ യഥാര്‍ത്ഥവശം മനസ്സിലാകാതെ മൗനം ദീക്ഷിക്കുകയും ചെയ്യുമ്പോള്‍, പതിവുപോലെ ദുരിതം മുഴുവന്‍ സാധാരണക്കാരന്.
കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശിഖ നല്‍കാനുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അത് തിരിച്ചുപിടിച്ച് ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കണം അല്ലാതെ സാധാരണ ജനങ്ങളെ കൊള്ളയിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല എന്നും
ജനങ്ങളെ കുറിച്ച് ചിന്തിക്കാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ഉൽഘാടനം ചെയ്തുകൊണ്ട് ഒ.എച്ച്. ഖലീൽ പറഞ്ഞു.
അതോടൊപ്പം വൈദ്യുതി കണക്ഷനുകള്‍ക്ക് പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ (prepaid smart meter)സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം 7800 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോര്‍ഡ്(electricity board). മീറ്റര്‍ വിലയുടെ 15 ശതമാനം കേന്ദ്ര6 വിഹിതമായി ലഭിക്കും. ഈ തുകയായ 1170 കോടിക്ക് പുറമെയാണ് 7830 കോടിയോളം ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാവുക അതും ജനങ്ങളുടെ തലയിൽ സർക്കാർ കെട്ടിവെക്കും എന്നാണ് കരുതുന്നത് എന്നും അതുകൊണ്ടു ജനജീവിതം ദുസ്സഹമാക്കുന്ന വൈദ്യുതി നിരക്ക് വര്‍ധനം സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഒ.എച്ച് ഖലീൽ മുന്നറിയിപ്പ് നല്‍കി.
എസ്.ഡി.പി.ഐ പാലക്കാട് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് ഇൽയാസ് കാവൽപ്പാട് അധ്യക്ഷനായി. അബ്ദുൽ ജബ്ബാർ , അഹമ്മദ് ശുഹൈബ് ഹാജി എന്നിവരും സംസാരിച്ചു