നെല്ലിയാന്പതി: മരിയ എസ്റ്റേറ്റിൽ ജോലി കഴിഞ്ഞ് തിരിച്ചുവരുന്ന പാടഗിരി സ്വദേശികളായ 42 കാരിയായ അമ്മയും 22കാരിയായ മകൾക്കും നേരെ മുഖം മൂടിയും മഴക്കോട്ടും ധരിച്ചെത്തിയ അർദ്ധനഗ്നനായ അജ്ഞാതൻ മുളകുപൊടി എറിഞ്ഞ് മകൾക്കു നേരെ പീഡന ശ്രമം നടത്തി. രാജാക്കാട് എസ്റ്റേറ്റിലെ കാപ്പി തോട്ടത്തിലെ വിജനമായ സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. അമ്മയ്ക്കു നേരെ മുളകുപൊടി എറിഞ്ഞ് മകൾക്കു നേരെ പീഡനശ്രമം ഉണ്ടായെങ്കിലും ഇരുവരും കുട ഉപയോഗിച്ച് പ്രത്യാക്രമിച്ച് ചെറുത്തു നിന്നതിനാൽ അക്രമി കാപ്പി തോട്ടത്തിനുള്ളിലേക്ക് ഓടി ഒളിക്കുകയായിരുന്നു.
ലില്ലി എസ്റ്റേറ്റിനകത്തുകൂടെ അക്രമിയെന്ന് സംശയിക്കുന്ന അർദ്ധനഗ്നനായ ആൾ ഓടിപ്പോകുന്നത് കണ്ടതായി ലില്ലി എസ്റ്റേറ്റ് ഭാഗത്തുള്ളവർ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അക്രമ സംഭവം നടന്നത്.
പരാതിപ്പെട്ടതിനെ തുടർന്ന് പാടഗിരി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് പീഡനശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പറയുന്നു.










