ആലത്തൂർ: വീട്ടുമുറ്റത്ത് കേബിൾ ഉയോഗിച്ച് ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചു.പഴമ്പാലക്കോട് തോട്ടുമ്പള്ള ഉറവിൻചാൽ ചോലയിൽ പുളിക്കൽ വീട്ടിൽ സുരേഷ് കുമാർ(50) ഭാര്യ സുഭദ്ര(41) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ കേബിൾ കൊണ്ട് അയകെട്ടി മറുവശം വീടിൻ്റെ കഴുക്കോലിൽ കെട്ടുകയായിരുന്നു. മറുവശത്തെ കേബിൾ മെയിൻ സ്വിച്ചിൽ ഉടക്കിയതിനെ തുടർന്ന് കേബിളിലേക്ക് വൈദ്യുതി പ്രവഹിച്ചതാവാം അപകട കാരണമെന്ന് കരുതുന്നു.
സംഭവം സമയം പഴമ്പാലക്കോട് എസ് എം എം എച്ച് എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഏക മകൻ സുജിത്ത് പുറത്ത് പോയതായിരുന്നു.സുരേഷിന്റെ അമ്മ ജാനകി സമീപത്തെവീട്ടിലായിരുന്നു.
സുജിത്ത് മടങ്ങി എത്തിയപ്പോൾ മാതാപിതാക്കൽ വീണുകിടക്കുന്നതാണ് കണ്ടത്.അമ്മയെ തൊട്ടപ്പോൾ നേരിയ ഷോക്കേറ്റെങ്കിലും അപകടം ഉണ്ടായില്ല. അമ്മ ജാനകിയും ഷോക്കേറ്റ് തെറിച്ചു വീണു.നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി മരക്കമ്പുകൊണ്ട് കേബിൾ മാറ്റിയ ശേഷം ഇരുവരെയും പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സുരേഷും കുടുംബവും പുതിയ വീട് പണിയുന്നതിനായി താൽക്കാലിക ഷെഡ് കെട്ടിയായിരുന്നു താമസം.ഷെഡ്ഡിന്റെ ചുമരിലാണ് മെയിൻ സ്വിച്ചും ഫ്യൂസും സ്ഥാപിച്ചിരുന്നത്.മുമ്പ് സുരേഷ് കുമാർ പഴമ്പാലക്കോട് വായനശാലയ്ക് സമീപം തട്ടുകട നടത്തിയിരുന്നു.ഇപ്പോൾകൂലിപ്പണിയായിരുന്നു.മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.