ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് വാക്കിടോക്കികൾ വിജിലൻസ് പിടിച്ചെടുത്തു.
ഏജന്റുമാരുമായുള്ള ആശയ വിനിമയത്തിനാണ് വാക്കി ടോക്കികൾ ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ ഒഴിവാക്കി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതിലൂടെ തെളിവുകൾ കണ്ടെത്താനാവില്ല.
വാളയാർ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ ജൂലൈ 27ന് വിജിലൻസ് നടത്തിയ പരിശോധനയിൽ 1,70,000 രൂപ കണ്ടെത്തിയിരുന്നു. പിരിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജൻറിന് കൈമാറുന്നുണ്ടെന്നും ഈ ഏജൻറ് പിന്നീട് ഈ പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെക്ക്പോസ്റ്റുകളെ കുറിച്ച് നിരന്തരം പരാതി ഉയർന്നതോടെയാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്. ചെക്ക്പോസ്റ്റുകളിലൂടെ അമിതഭാരം കടത്തിവന്ന വാഹനങ്ങള്‍ക്ക് വിജിലന്‍സ് പിഴ ഈടാക്കി.ഓപ്പറേഷന് റഷ് നിര്‍മൂലന്‍ എന്ന പേരിലായിരുന്നു വിജിലന്‍സ് മേധാവി സുദേഷ് കുമാറിെൻറ നിര്‍ദേശപ്രകാരമുള്ള പരിശോധന നടന്നത്. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് അയച്ചുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.