80 ശതമാനമല്ല, ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ
ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു മിൽമ സംഭരിച്ചു കൊണ്ടിരിക്കുന്ന പാലിൽ 60 ശതമാമേ സംഭരിക്കുവെന്നത് 80 ശതമാനമായി ഉയർത്തിയ തീരുമാനത്തെ ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ സ്വാഗതം ചെയ്തു. എന്നാൽ മുഴുവൻ പാലും സംഭരിച്ചാൽ മാത്രമേ പശു പരിപാലനത്തിന് ചെലവഴിച്ച തുകയും തങ്ങളുടെ അധ്വാനത്തിൻ്റെ വേതനവും
ക്ഷീരകർഷകർക്ക് ലഭ്യമാകുകയുള്ളു.
20 ശതമാനം ഉപയോഗ ശൂന്യമായാൽ ജീവിതച്ചെലവിനായി കടം വാങ്ങേണ്ട സ്ഥിതി വരും.പുതിയ തീരുമാനത്തിലൂടെ അൽപ്പം ആശ്വാസം ലഭിക്കുമെങ്കിലും
ചിറ്റൂർ നിയോജക മണ്ഡലത്തിൽ മാത്രം പ്രതിദിനം 25,000-ലിറ്റർ പാൽ ഉപയോഗശൂന്യമാകും. മുഴുവൻ പാലും സംഭരിച്ച് വിൽപ്പന കഴിഞ്ഞുള്ളവ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് അയച്ച്
മൂല്യവർധിത ഉൽപ്പന്നങ്ങളോ പാൽപ്പൊടിയോ നിർമ്മിക്കുന്നതിന് മിൽമ തയ്യാറകണം. കഴിഞ്ഞ ദിവസങ്ങളിൽ പാൽ സംഭരിക്കാത്തതുമൂലം
ഉണ്ടായ നഷ്ടം സർക്കാർ
ക്ഷീര കർഷകർക്ക് നൽകണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു










