കവിത – Ramadas.G
കടലങ്ങു കാണുവാൻ മോഹമുദിച്ചിട്ട്
കടലോളം കണ്ണീരൊഴുക്കിയുണ്ണി.
അച്ഛനോടും, പിന്നെയമ്മയോടും
കൂടാതപ്പൂപ്പനോടും കരഞ്ഞു കെഞ്ചി.
ഇന്നുവേണ്ടിന്നുവേണ്ടെന്നങ്ങിനമ്മൂമ്മ തഞ്ചത്തിൽ താളത്തിൽ ചൊല്ലിവേഗം.
ഒട്ടും നിനക്കാതെ വന്നോരിടിമഴ കുട്ടനോ Tv ക്കു മുമ്പിലെത്തി.
നീയങ്ങു കാണുവതുണ്ടോ ആ കാഴ്ചകൾ മുത്തശ്ശി ചൊല്ലിനാൻ കുട്ടനോട്.
കുട്ടനോ ചൊല്ലിനാൻ അമ്മൂമ്മയോടപ്പോൾ, Tvക്കിതെന്തോ കുഴപ്പമാണമ്മൂമ്മേ
ഒന്നുമേ വ്യക്തമായ് കാണ്മതില്ലാ.
മുത്തശ്ശി ചൊല്ലിനാൻ ഇപ്പഴതാകാണ്മൂ…
കുട്ടാ നിനക്കൊന്നും കാണ്മതില്ലേ..?
ആർത്തലച്ചിങ്ങനെ ഭീതിപ്പെടുത്തുന്നു ആകാശം മുട്ടുന്ന തിരമാലകൾ.
ആടിയുലയുന്ന വൃക്ഷങ്ങളങ്ങിനെ,
തകരുന്നവീടുകൾ, റോഡുകളും.
നാൽക്കാലികൾ, പിന്നെയാളുകൾ, വള്ളങ്ങൾ, തോണികളെല്ലാമേ കാണുന്നില്ലേ.
വേണമോ കുട്ടാ നിക്കിനീം കാണണോ..
കടൽക്കരയും, കടലമ്മയേയും.
കണ്ടിട്ടു സങ്കടമേറുന്നു വേണ്ടമ്മേ കാണേണ്ട വീണ്ടും
കടലും, കടൽക്കരയും.
കടലിന്റെ മക്കളെയോർക്കുമ്പോളിന്നാട്ടിൽ ജീവിക്കും നാമെത്ര ഭാഗ്യവാന്മാർ.










