ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 37 ശതമാനത്തിൽ നിന്ന് കുറയുന്നില്ല.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ഒറ്റപ്പാലം നഗരസഭ.
ഒറ്റപ്പാലം :നഗരസഭാ പരിധിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റൈറ്റ് 37.1 4 എന്ന ശതമാനത്തിൽ തന്നെ തുടരുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്കുറയാത്തതിനാലും കോവിഡ വ്യാപന സാധ്യത വർദ്ധിക്കുന്നതിനാലും ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യം ആസന്നമായിരിക്കുകയാണ്.ആയതിനാൽ ഒറ്റപ്പാലം നഗരസഭയുടെ കോർകമ്മിറ്റി അവലോകനയോഗം ചേരുകയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.നഗരസഭാ പരിധിയിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദമുള്ളൂ.ഹോം ഡെലിവറി നടത്തുന്ന ഹോട്ടലുകൾ വൈകീട്ട് ആറു മണി വരെ മാത്രമാക്കി അവരുടെ പ്രവർത്തനം പരിമിതപ്പെടുത്തണം. ഒറ്റപ്പാലം നഗരസഭയിലെ 36 വാർഡുകളും കണ്ടൈൻമെന്റ് സോണുകൾ ആയതുകൊണ്ട് ഓരോ വാർഡുകളിലക്കുമുള്ള പ്രവേശന റോഡുകളും കയർകെട്ടി അടച്ചിരുന്നു. എന്നാൽ സാമൂഹ്യ അടുക്കളയിൽ നിന്നുള്ള ഭക്ഷണവും ഹോട്ടലുകളിൽ നിന്നുള്ള ഹോം ഡെലിവറി സംവിധാനങ്ങളും വാർഡുകളിലേക്ക് എത്തിക്കുന്നത്തിന്റെ ഭാഗമായി വാർഡ് പരിധിയിലെ ചില റോഡുകൾ തുറന്നിട്ടുണ്ട്. തുറന്നിട്ട റോഡുകൾ അവശ്യ സർവീസുകൾ എത്തിക്കുന്നതിന് വേണ്ടി മാത്രം തുറന്നവയാണെന്നും പൊതുജന സഞ്ചാരത്തിന് വേണ്ടി തുറന്നതല്ലതും ജനങ്ങൾ തിരിച്ചറിയണം.മുഴുവൻ ആളുകളും വീടകങ്ങളിൽ തന്നെ കഴിഞ്ഞ് കോവിഡിനെതിരെ ജാഗ്രതയുടെ കവചം തീർക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ജാനകിദേവി
ചെയർപേഴ്സൺ,
ഒറ്റപ്പാലം നഗരസഭ









