ആളും ആരവവുമില്ലാതെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ
പാലക്കാട്. :
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ആളും ആരവവുമില്ലാതെ മലമ്പുഴ ഉദ്യാനം ‘ ഉദ്യാന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതോടെ തെരുവുകച്ചവടക്കാർ അർദ്ധ പട്ടിണിക്കാരായി ‘കോ വിഡ് പ്രതിരോധത്തിൻ്റെ ഭാഗമായാണ് മലമ്പുഴ ഉദ്യാന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതോടെ നിരാശരായത് മലമ്പുഴയിലെയും പരിസരത്തെയും വഴിയോര കച്ചവടക്കാരാണ് ‘ കോ വിഡ് പരിശോധന ഫലം നെഗറ്റീവ് ആയവർക്ക് മാത്രം ഉദ്യാനത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയാൽ മതി എന്നാണ് ദുരന്തനിവാരണ സമിതി ചെയർമാനായ കലക്ടർ ഉത്തരവിട്ടിരിക്കുന്നത് ‘ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നവർക്കായി ആൻ്റി ജൻ പരിശോധന നടത്താൻ അധികൃത്ർ സൗകര്യമൊരുക്കിയിട്ടുണ്ട്. 30 രൂപ പ്രവേശന ഫീസിന് പുറമെ 300 രൂപ മുടക്കി ആൻ്റി ജൻ ടെസ്റ്റ് നടത്തണമെന്നതാണ് സന്ദർശകരെ വിഷമത്തിലാക്കിയിരിക്കുന്നത് ‘ഇതാണ് കച്ചവടക്കാർക്കും തിരിച്ചടിയായത്.സർക്കാർ ലോക്ക് ഡൗൺപ്രഖ്യാപിച്ച ശനി ഞായർ ദിവസങ്ങൾ മലമ്പുഴയും പരിസരവും വിജനമായിരുന്നു’ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ അന്നന്നാളുള്ള വരുമാനത്തിൽ നിന്നും ജീവിതം തള്ളിനീക്കുന്നവരാണ് ദുരിതത്തിലായത്’ മലമ്പുഴ യാത്രയുടെ ഇടത്താവളമായ മാട്ടു മന്തജം ഗഷനിലെ സ്ഥിതിയും മറിച്ചല്ല അതേസമയം കോവിഡിൻ്റെ രണ്ടാം വരവ് കൂടുതൽ വെല്ലുവിളി ഉയർത്തുമ്പോഴും പൊതുജനങ്ങളിൽ മിക്കവരും സുരക്ഷ മാനദണ്ഡങൾ പാലിക്കുന്നില്ലെന്ന് ഫയർ സർവ്വീസ് ജീവനക്കാരൻ വിനോദ് പോൾ പറയുന്നു’ പൊതുജനത്തിൻ്റെ അലസ മനോഭാവം നിരവധി ജീവനകൾ ഇല്ലാതാക്കുമെന്നും വിനോപോൾ പറഞ്ഞു