പാലക്കാട്
ജില്ലയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം എന്നിവ പാലക്കാത്തവർക്കെതിരെ കേസെടുത്തു. രാത്രി കർഫ്യു ലംഘിച്ച ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. 10പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷൻപരിധിയിലും പരിശോധിക്കുന്നുണ്ട്. കൂടാതെ 53 സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയും തുടരുകയാണ്. ബുധനാഴ്‌ച നടത്തിയ പരിശോധനയിൽ 656 പ്രോട്ടോകോൾ ലംഘനമാണ് കണ്ടെത്തിയത്. സെക്ടറൽ മജിസ്ട്രേറ്റുമാർ അവർക്ക് ചുമതലപ്പെടുത്തിയ പരിധികളിലാണ് പരിശോധന.
ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിങ് എന്നിവയുടെ ലംഘനം, കൂട്ടംകൂടി നിൽക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുക എന്നിവയ്ക്കെതിരെയാണ് കേസ് എടുത്തത്.
2,054 പേർക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 2,054പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവർക്ക‍് കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.