മണ്ണാർക്കാട്:അധ്യാപനത്തിന്റെ അർഥവും പുണ്യവും പ്രസന്നമായ വ്യക്തിത്വത്തിലൂടെ കാണിച്ചുതന്ന,കല്ലടിക്കോട് എ യു പി സ്‌കൂളിനെ നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയുംപ്രിയപ്പെട്ട ‘ശോഭന ടീച്ചർ 38 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങുന്നു.1983 ജൂലൈ 25 നാണ് ടീച്ചർ അധ്യാപനം തുടങ്ങുന്നത്.ഈ സ്കൂളിൽ തന്നെ അധ്യാപികയായിട്ടായിരുന്നു ജോലിയുടെ ഔദ്യോഗിക തുടക്കം.ആകെ 38 വർഷം പിന്നിട്ടു സർവീസ്.36 വർഷംസഹഅധ്യാപിക.2 വർഷം പ്രധാനധ്യാപിക.ടീച്ചറുടെ സമർത്ഥമായ ഇടപെടലുകൾവഴി പാഠ്യ പാഠ്യേതര വിഷയങ്ങളിൽമുൻപന്തിയിൽ പ്രവർത്തിക്കാനും വിജയം കൈവരിക്കാനും സ്‌കൂളിന് സാധിച്ചിട്ടുണ്ട്.മണ്ണാർക്കാട് താലൂക്കിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാണിത്.കല്ലടിക്കോടിന്റെ സംസ്‌കാരിക വൈഞ്ജാനിക മേഖലയിൽ ഗണനീയമായ സ്ഥാനമാണ് 65വർഷം പിന്നിട്ട ഈ വിദ്യാലയത്തിന്.പ്രതിസന്ധി ഘട്ടങ്ങളെ ചെറുത്തുതോല്പിച്ച് സമൂഹത്തിനു വെളിച്ചം നല്‍കേണ്ടവരാണ്അധ്യാപകർ എന്ന ബോധ്യത്തോടെ കോവിഡ് കാലത്ത് അധ്യാപനം മുടങ്ങിയപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധയായിരുന്നു ടീച്ചർ.പൂർണ്ണ സംതൃപ്തിയോടെഈ അധ്യയന വർഷം ഔദ്യോഗികമായി വിരമിക്കുന്ന ടീച്ചർക്ക‌് സ്കൂൾ പിടിഎ യുടെയും സഹ അധ്യാപകരുടെയും നേതൃത്വത്തിൽ ഇന്ന് യാത്രയയപ്പ് നൽകും. പകൽ മൂന്നിന‌് സ്കൂൾ അങ്കണത്തിലാണ് യാത്രയയപ്പ‌്.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും.ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ അനിൽകുമാർ അതിഥിയാകും.പഠന അനുബന്ധ മേഖലയിൽ സ‌്കൂളിൽ നിരവധി സേവനപ്രവർത്തനങ്ങൾക്കാണ‌് ടീച്ചർ നേതൃത്വം നൽകിയത‌്.ആത്മാർത്ഥമായ സേവനത്തിലൂടെ ഭാവി തലമുറക്ക് ഫലപ്രദമാകുന്ന വിധം പ്രവർത്തിച്ചടീച്ചർ ശാസ്ത്രോത്സവത്തിലും കല കായിക രംഗത്തും മികച്ച പ്രതിഭകളെ ഉയർത്തികൊണ്ടു വന്നു.ആയിരക്കണക്കിന് ശിഷ്യ സമ്പത്തുണ്ട് ടീച്ചർക്ക്.കഴിഞ്ഞ മൂന്നു വർഷങ്ങളിൽ നിരവധി കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്. വിവിധ മത്സര പരിപാടികളിലും വിദ്യാലയം കിരീടമണിഞ്ഞു.രോഗം ബാധിച്ച് ചികിത്സ തേടുന്ന വർക്കും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും സഹായം നൽകുന്നതിനും ടീച്ചർ മുന്നിലുണ്ടായിരുന്നു. സ്കൂളിന്റെ മേൽനോട്ടം വഹിച്ചതും പഠനാനുബന്ധ ചുമതല വഹിച്ചതും ടീച്ചറാണ്.റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പത്മനാഭനാണ് ഭർത്താവ്.രണ്ടു പെൺമക്കൾ:സ്മിത, സൗമ്യ.