അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ഒരാഴ്ചയിലേറെയായി ദിവസങ്ങൾ ഇടവിട്ടാണ് ഗാർഹിക പൈപ്പുകളിൽ വെള്ളം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വാട്ടർ അതോറിറ്റിയുടെ മേൽ പഴിചാരി ബിജെപി ഭരിക്കുന്ന നഗരസഭ ജനങ്ങളുടെ പ്രശ്നത്തെ കൈയൊഴിഞ്ഞ മട്ടാണ്. വെണ്ണക്കരയിലും മേപ്പറമ്പിലും പതിവുപോലെ ടാങ്കറിൽ കുടിവെള്ളം എത്തിക്കേണ്ടി വന്നു. മാട്ടുമന്ത, വലിയപാടം, സിഎൻ പുരം, കരേക്കാട്ടുപറമ്പ്, കൽപ്പാത്തി, അംബികാപുരം, ഒലവക്കോട്, വടക്കന്തറ, കൊപ്പം, സുൽത്താൻപേട്ട, യാക്കര പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്.